കുണ്ടറ: കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കുണ്ടറ പൊലീസ് സ്റ്റേഷന്‍െറ ചുറ്റുമതിലിന്‍െറ ഒരു ഭാഗം ഇടിഞ്ഞുവീണു. കിഴക്കേകല്ലട ചിറ്റുമല ജങ്ഷന്‍, മാര്‍ക്കറ്റ് ജങ്ഷന്‍, ചോതിരം ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായി. കൊല്ലം-തേനി ദേശീയപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് റോഡ് ഉയര്‍ത്തിയപ്പോള്‍ വെള്ളച്ചാലുകള്‍ തീര്‍ക്കാതിരുന്നതാണ് ജങ്ഷനുകള്‍ മുങ്ങാന്‍ കാരണം. റോഡ് ഉയര്‍ന്നത് കൂടാതെ നേരത്തെയുണ്ടായിരുന്ന പി.ഡബ്ള്യു.ഡി ഓടകള്‍ നികന്നതുമാണ് വെള്ളമുയര്‍ത്തിയത്. കുണ്ടറ പൊലീസ് സ്റ്റേഷന്‍െറ ചുറ്റുമതിലിന്‍െറ ഒരു ഭാഗമാണ് കനത്തമഴയില്‍ തകര്‍ന്നത്. പഴയ ഗേറ്റിന് സമീപത്ത് 15 മീറ്റര്‍ നീളത്തിലാണ് മതില്‍ തകര്‍ന്നത്. മതില്‍ തകര്‍ന്ന് വീണ് ഓട അടഞ്ഞതോടെ വെള്ളം ദേശീയ പാതയിലേക്ക് കവിഞ്ഞൊഴുകി. കുണ്ടറ ഗ്രാമപഞ്ചായത്ത് പുലിപ്ര അഞ്ചാം വാര്‍ഡില്‍ തുണ്ടില്‍ വീട്ടില്‍ രാധാകൃഷ്ണന്‍െറ കോണ്‍ക്രീറ്റ് വീടിന്‍െറ അടുക്കളഭാഗം തകര്‍ന്നു. അയല്‍പക്കത്തെ കൂറ്റന്‍ മതില്‍ ഇടിഞ്ഞുവീണായിരുന്നു അപകടം. പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടം. വീട്ടിലുണ്ടായിരുന്ന വീട്ടമ്മയും മകളും അപകടം കൂടാതെ രക്ഷപ്പെട്ടു. ഡ്രൈവറായ രാധാകൃഷ്ണന്‍ ഓട്ടത്തിന് പോയിരുന്നു. തൊട്ടുപിന്നാലേ വന്‍ശബ്ദത്തോടെയാണ് മതില്‍ ഇടിഞ്ഞ് വീടിന് പുറത്ത് വീണത്. വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ ഇരുട്ടത്ത് നടന്നത് എന്താണെന്ന് അറിയാതെ വീട്ടമ്മയും മകളും വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.