ചോര്‍ന്നൊലിച്ചൊരു വില്ളേജ് ഓഫിസ്

പത്തനാപുരം: ചോര്‍ന്നൊലിച്ച് അപകടാവസ്ഥയിലായി നില്‍ക്കുകയാണ് പിടവൂര്‍ വില്ളേജ് ഓഫിസ്. തലവൂര്‍ ഗ്രാമപഞ്ചായത്തില്‍ പത്തനാപുരം കുന്നിക്കോട് ശബരി ബൈപാസിന് സമീപത്തായി നിലനില്‍ക്കുന്ന വില്ളേജ് ഓഫിസ് കെട്ടിടം സംരക്ഷിക്കാന്‍ നടപടിയില്ല. 1986ല്‍ സ്വകാര്യവ്യക്തി നല്‍കിയ ഭൂമിയിലാണ് വില്ളേജ് ഓഫിസ് കെട്ടിടം നിര്‍മിച്ചത്. വിസ്തൃതമായ പഞ്ചായത്തിലെ പിടവൂര്‍, കമുകുംചേരി, മഞ്ഞക്കാല എന്നീ വാര്‍ഡുകളെ ഉള്‍പ്പെടുത്തിയായിരുന്നു വില്ളേജ് രൂപവത്കരണം. എന്നാല്‍ കൃത്യമായ അറ്റകുറ്റപ്പണികളോ സംരക്ഷണമോ ഇല്ലാത്തത് കാരണം തകര്‍ന്നുവീഴാറായ നിലയിലാണ്. വില്ളേജ് ഓഫിസര്‍ അടക്കം നാല് ജീവനക്കാരാണ് ഇവിടെയുള്ളത്. മഴയത്ത് ചോര്‍ച്ചകാരണം ജോലി പോലും ചെയ്യാന്‍ കഴിയാറില്ല. മഴവെള്ളം വീണ് ഭിത്തികളില്‍ വിള്ളല്‍വീണ് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം റവന്യൂവകുപ്പ് സ്മാര്‍ട്ട് വില്ളേജാക്കി പ്രഖ്യാപിച്ച ഓഫിസാണ് പിടവൂരിലേത്. എന്നാല്‍ ഇതേവരെ അനുബന്ധപ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നിട്ടില്ല. റീ സര്‍വേ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദിവസേന നിരവധിയാളുകളാണ് ഇവിടെയത്തെുന്നത്. ഇതിനുപുറമെ ആവശ്യക്കാര്‍ക്കും ജീവനക്കാര്‍ക്കും യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇവിടെയില്ല എന്നതാണ് സത്യാവസ്ഥ. വിശ്രമസ്ഥലമോ മൂത്രപ്പുരയോ ഇതേവരെ ഒരുക്കിയിട്ടില്ല. ആളുകള്‍ക്ക് ഇരിക്കാന്‍ ആവശ്യമായ കസേരയും ബഞ്ചും സമീപവാസിയായ ഒരാള്‍ വാങ്ങി നല്‍കിയതാണ് ആകെയുള്ള ആശ്വാസം. ജപ്തി നടപടികളുടെ ഭാഗമായി ലഭിച്ച കസേരയും മേശകളുമാണ് ഓഫിസ് ആവശ്യത്തിനായി ഉപയോഗിക്കുന്നത്. മൂന്ന് മുറികളുള്ള ഓഫിസില്‍ ഫയല്‍ സൂക്ഷിക്കാന്‍ പോലും സംവിധാനമില്ല. മേല്‍ക്കൂരയില്‍നിന്ന് കോണ്‍ക്രീറ്റ് പാളികള്‍ ഇളകിവീഴുന്നുണ്ട്. നിരവധിതവണ പുതിയ കെട്ടിടത്തിനായി പരാതികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ളെന്ന് പ്രദേശവാസികളും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.