കൊല്ലം: എക്സൈസ് കമീഷണര്‍ ഋഷിരാജ്സിങ്ങിന്‍െറ പ്രത്യേക നിര്‍ദേശാനുസരണം തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്ന് വന്‍തോതില്‍ ലഹരി ഉല്‍പന്നങ്ങളും കഞ്ചാവും പിടിച്ചെടുത്തു. അനധികൃതമായി സൂക്ഷിച്ച 20000 പാക്കറ്റ് പാന്‍മസാലയും 1500 പാക്കറ്റ് സിഗരറ്റ്, 1600 പാക്കറ്റ് ബീഡി, പുകയില എന്നിവ പിടിച്ചെടുത്തു. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്തതിന് നാല് പേരെ അഞ്ചല്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രിന്‍സ് ബാബുവും സംഘവും അറസ്റ്റ് ചെയ്തു. 1.75 കിലോ കഞ്ചാവും പിടിച്ചെടുത്തു. കഞ്ചാവ് കടത്തിയ ഒരു ഓട്ടോയും ഒരു ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. ചവറയിലും കരുനാഗപ്പള്ളിയിലും സ്കൂളുകളുടെ സമീപം ലഹരി കലര്‍ന്ന മിഠായികള്‍ വില്‍പന നടത്തുന്നെന്ന പരാതിയില്‍ എക്സൈസും ഭക്ഷ്യസുരക്ഷാവകുപ്പും പൊലീസും സംയോജിതമായി നടത്തിയ പരിശോധനയില്‍ സംശയകരമായി കാണപ്പെട്ട മിഠായികളുടെ സാമ്പിളുകള്‍ വിശദപരിശോധനക്ക് അയച്ചിട്ടുണ്ട്. ജില്ലയില്‍ മുഴുവനായി നടന്ന പരിശോധനയില്‍ ആകെ 87 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എക്സൈസ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ അജിദാസ്, ബി. സുരേഷ്, ആര്‍. ബാബു, വി. റോബര്‍ട്ട്, പി.കെ. ഹരികുമാര്‍ എന്നിവരും ജില്ലയിലെ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. റെയ്ഡുകള്‍ക്ക് കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ വി. ആര്‍. അനില്‍കുമാര്‍, എന്‍ഫോഴ്സ്മെന്‍റ് അസിസ്റ്റന്‍റ് എക്സൈസ് കമീഷണര്‍ ജി. രാധാകൃഷ്ണപിള്ള എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.