പത്തനാപുരം: പൂക്കുന്നിമല കുടിവെള്ളപദ്ധതിയുടെ നിര്‍മാണം ഇഴയുന്നത് പത്തനാപുരം മേഖലയിലെ കുടിവെള്ളവിതരണത്തിന്‍െറ താളംതെറ്റിക്കുന്നു. 2015 അവസാനത്തോടെ കമീഷന്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ച പൂക്കുന്നിമല കുടിവെള്ള പദ്ധതിയുടെ പൈപ്പിടല്‍ പ്രവര്‍ത്തനങ്ങള്‍ പോലും പൂര്‍ത്തിയായില്ല. കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് പൂക്കുന്നിമലയില്‍ കുടിവെള്ള പ്ളാന്‍റ് നിര്‍മിച്ചത്. 2011ല്‍ ആരംഭിച്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. നിരവധിതവണ ഈ പ്രഖ്യാപനങ്ങള്‍ക്ക് മാറ്റമുണ്ടായി. കല്ലടയാറ്റില്‍ കിണര്‍ സ്ഥാപിക്കുകയും അതില്‍നിന്ന് ജലം പൂക്കുന്നിമലയുടെ അടിവാരത്തുള്ള ശുദ്ധീകരണ പ്ളാന്‍റില്‍ എത്തിക്കുകയും ചെയ്യും. അവിടെനിന്ന് മലയുടെ മുകളിലുള്ള ടാങ്കിലത്തെിച്ച് വിതരണത്തിന് സാധ്യമാക്കുന്നതാണ് പദ്ധതി. 90 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കാണ് പൂക്കുന്നിമലയില്‍ നിര്‍മിച്ചത്. ഇതോടൊപ്പം ശുദ്ധീകരണ പ്ളാന്‍റും നിര്‍മിച്ചിട്ടുണ്ട്. പട്ടാഴി, പട്ടാഴി വടക്കേക്കര, തലവൂര്‍ പഞ്ചായത്തുകള്‍ക്കാണ് ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളിലൂടെ ജലം എത്തിക്കുന്നത്. ഇതോടെ മൂന്ന് പഞ്ചായത്തുകളിലെയും ചെറുകിടപദ്ധതികളെല്ലാം ഉപേക്ഷിച്ചു. രണ്ടാംഘട്ടത്തില്‍ മൈലം പഞ്ചായത്തിനെയും ഭാഗമാക്കി ഗാര്‍ഹിക കണക്ഷനുകളും നല്‍കും എന്നായിരുന്നു പ്രഖ്യാപനം. 36 കോടിയായിരുന്നു പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. 2014 ആഗസ്റ്റില്‍ പദ്ധതി കമീഷന്‍ ചെയ്യുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. കഴിഞ്ഞ ആഗസ്റ്റില്‍ ട്രയല്‍ റണ്‍ നടത്താനായിരുന്നു പരിപാടി. പൈപ്പിടലിനുണ്ടായ കാലതാമസം കാരണം അതും നടപ്പായില്ല. ഇതിനിടെ ഉണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് എത്തിച്ച പൈപ്പുകള്‍ തിരികെ കൊണ്ടുപോവുകയും ചെയ്തു. ഇതോടെ മൂന്ന് പഞ്ചായത്തുകളിലെയും നിരവധിയാളുകളാണ് ദുരിതത്തിലായത്. പലതവണ പദ്ധതി കമീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സമരപരിപാടികളും നടന്നിരുന്നു. പദ്ധതി പ്രാവര്‍ത്തികമായതുമില്ല, ചെറുപദ്ധതികള്‍ നിലക്കുകയും ചെയ്തു. പല പഞ്ചായത്തുകളിലും വാട്ടര്‍ അതോറിറ്റി പൈപ്പ് കണക്ഷനുവേണ്ടി പണംവാങ്ങുകയും ചെയ്തിരുന്നു. പൈപ്പിടല്‍ നിലച്ചതോടെ ആ പ്രവര്‍ത്തനവും നിലച്ചു. തലവൂര്‍, പട്ടാഴി തുടങ്ങിയ പഞ്ചായത്തുകളില്‍ പൈപ്പുകള്‍ റോഡ് വശങ്ങളില്‍ കൂട്ടിയിട്ടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.