ഓയൂര്‍: സര്‍ക്കാര്‍ വിദ്യാലങ്ങളില്‍ നിന്ന് അനധികൃതമായി പണപ്പിരിവ് നടത്തിയ സംഭവത്തില്‍ അന്വേഷണം പ്രഹസനമെന്ന് ആരോപണം. പി.ടി.എ, ലംപ്സം ഗ്രാന്‍റ് ഫണ്ട് എന്നിങ്ങനെ രസീത് നല്‍കാതെയും മറ്റുമാണ് പണപ്പിരിവ് നടത്തിയത്. വെളിയം പഞ്ചായത്തിലെ മുട്ടറ ഗവ. എച്ച്.എസ്.എസ്, ഓടനാട് ഗവ. എച്ച്.എസ്.എസ്, പൂയ്യപ്പള്ളി ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പണപ്പിരിവ് നടത്തിയെന്നാണ് ആക്ഷേപം. സംഭവത്തില്‍ കൊട്ടാരക്കര ഡി.ഇ.ഒ രംഗരാജന്‍ അനേഷിച്ചിട്ടും നടപടി ഉണ്ടായില്ല. എസ്.സി, എസ്.ടി വിഭാഗത്തില്‍ നിന്നാണ് പി.ടി.എ ഫണ്ട്, ലംപ്സം ഗ്രാന്‍റ് എന്നിവയുടെ പേരില്‍ പണപ്പിരിവ് നടത്തിയത്. രസീത് നല്‍കാതെ സ്കൂള്‍ അധികൃതര്‍ നടത്തിയ പിരിവിനെതിരെ രക്ഷാകര്‍ത്താക്കള്‍ രംഗത്തുവന്നിട്ടുണ്ട്. സംഭവം പുറത്തായതോടെ വിദ്യാലയ അധികൃതര്‍ പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ രക്ഷാകര്‍ത്താക്കളെ നേരിട്ട് ബന്ധപ്പെട്ടതായും വിവരമുണ്ട്. എന്നാല്‍, പണം തിരികെ കൊടുക്കാന്‍ അധ്യാപകര്‍ വിസമ്മതിക്കുകയാണ്. പിരിവ് നടത്തിയ സ്കൂളുകളില്‍ ഡി.ഇ.ഒ ഫോണ്‍ മുഖാന്തരംവിളിച്ച് അന്വേഷണം നടത്തിയെങ്കിലും പല അഭിപ്രായമാണ് ലഭിച്ചത്. പരാതി ഉയര്‍ന്നിട്ടും ഡി.ഇ.ഒയോ വിദ്യാഭ്യാസ അധികൃതരോ സ്കൂളുകളില്‍ നേരിട്ടത്തെി പരിശോധന നടത്താന്‍ ഇതുവരെ തയാറായിട്ടില്ല. സ്കൂളിലെ അറ്റകുറ്റപ്പണി, ലൈബ്രറി, വാഹനം, കുടിവെള്ളം, ക്ളബുകള്‍ എന്നിവയുടെ പേരിലാണ് 2000 രൂപയില്‍ കൂടുതല്‍ പി.ടി.എ ഫണ്ട് പിരിവ്. മിക്ക വിദ്യാര്‍ഥികള്‍ക്കും വാഹനം, ലൈബ്രറി സൗകര്യങ്ങള്‍ ലഭിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.