കൊട്ടിയം: താന്നി, പരവൂര്‍ കായലുകളില്‍ നിരോധിത മത്സ്യബന്ധനരീതിയായ തൂപ്പും പടലും വ്യാപകം. ഇതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലായി. നഞ്ച് കലക്കിയുള്ള മത്സ്യം പിടിത്തവും വ്യാപകമാണ്. താന്നി മുതല്‍ മുക്കം വരെ നൂറോളം പടലുകളാണ് കായലില്‍ ഇട്ടിട്ടുള്ളത്. ഇത് പിടികൂടി നശിപ്പിക്കാന്‍ ഫിഷറീസ് വകുപ്പിന് വള്ളമോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തത് മുതലെടുത്താണ് കായലില്‍ നിരോധിത മത്സ്യബന്ധനം വ്യാപകമാകുന്നത്. രാത്രിയിലാണ് വിഷദ്രാവകമായ നഞ്ച് കലക്കി മത്സ്യം പിടിക്കുന്നത്. അനധികൃത മണലൂറ്റ് പിടികൂടാന്‍ പൊലീസിന്‍െറ പട്രോളിങ് ബോട്ട് കായലില്‍ ഉണ്ടായിരുന്നതിനാല്‍ മുമ്പ് ഇത്തരത്തിലുള്ള മത്സ്യബന്ധനം നിലച്ചിരുന്നു. പൊലീസ് ബോട്ട് പിന്‍വലിച്ചതോടെയാണ് നിരോധിത മത്സ്യബന്ധനം വീണ്ടും സജീവമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.