പത്തനാപുരം: സദാചാരപൊലീസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ചവരെ പൊലീസ് പിടികൂടി. കലഞ്ഞൂര്‍ ഒന്നാംകുറ്റി പുത്തന്‍വീട്ടില്‍ വില്ലി സാം തോമസ് (25), സിബി ഭവനില്‍ സിജോ വര്‍ഗീസ് (20), സഹോദരന്‍ സിബി (25), വേങ്ങവിള പുത്തന്‍വീട്ടില്‍ ജിബിന്‍ ചാക്കോ (21), മംഗലശേരില്‍ ശരത് നായര്‍ (20), കൊല്ലംപറമ്പില്‍ വീട്ടില്‍ നിതിന്‍ (21) എന്നിവരാണ് പിടിയിലായത്്. കഴിഞ്ഞ മാസം 22നായിരുന്നു കേസിനാസ്പദമായ സംഭവം. ചണ്ണപ്പേട്ട സ്വദേശി ലിബിനും ഭാര്യ ലിന്‍സിയും റാന്നിയിലെ ലിന്‍സിയുടെ വീട്ടില്‍ പോയി മടങ്ങിവരവെ ഗര്‍ഭിണിയായ ലിന്‍സിക്ക് ശാരീരികാസ്വാസ്ഥ്യം തോന്നിയതിനെ തുടര്‍ന്ന് വാഹനം വഴിയില്‍ നിര്‍ത്തി വിശ്രമിക്കുകയായിരുന്നു. ഇതിനിടെയത്തെിയ യുവാക്കള്‍ ദമ്പതിമാരോട് അപമര്യാദയായി പെരുമാറുകയും പിന്തുടര്‍ന്നത്തെി മര്‍ദിക്കുകയുമായിരുന്നത്രെ. സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഇവരെ കൂടല്‍ എസ്.ഐ ബിജുവിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.