കാവനാട്: വളം നിര്‍മിക്കാന്‍ മത്സ്യക്കുഞ്ഞുങ്ങളെ കൂട്ടത്തോടെ പിടിക്കുന്നതിനെതിരെ കടലിലും കരയിലും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടുന്നത് സര്‍ക്കാര്‍ നിരോധിച്ചിട്ടും അവയെ പിടികൂടുന്നവര്‍ക്കെതിരെ ഫിഷറീസ് അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ ഇവര്‍ പ്രതിഷേധിച്ചു. നീണ്ടകര, ശക്തികുളങ്ങര കേന്ദ്രമാക്കി മത്സ്യബന്ധനം നടത്തിവരുന്ന ചില ട്രോളിങ് ബോട്ടുകളാണ് ഇത്തരത്തില്‍ ചെറുമീനുകളെ പിടികൂടി മത്സ്യവ്യവസായത്തെ നശിപ്പിക്കുന്നത്. മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടുന്നതുമൂലം മത്സ്യസമ്പത്ത് കുറഞ്ഞ് മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലായതായും മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടുന്നതില്‍നിന്ന് ബോട്ടുകാര്‍ പിന്മാറിയില്ളെങ്കില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഇത്തരം ബോട്ടുകള്‍ പിടിച്ചുകെട്ടുമെന്നും സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്‍റ് എസ്. സ്റ്റീഫനും സെക്രട്ടറി എ. ആന്‍ഡ്രൂസും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.