ജില്ലയില്‍ കാന്‍സര്‍ ബാധിതര്‍ വര്‍ധിക്കുന്നു

കൊല്ലം: കാന്‍സര്‍ ബാധിതരുടെ എണ്ണം ജില്ലയില്‍ വര്‍ധിക്കുന്നു. തിരുവനന്തപുരം കഴിഞ്ഞ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് കൊല്ലം. നാലു വര്‍ഷത്തിനിടയില്‍ കാന്‍സര്‍ സ്ഥിരീകരിച്ച 10246 പേരില്‍ 450 പേര്‍ ചികിത്സയിലിരിക്കെ മരിച്ചു. 2011-12ല്‍ 2396 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 108 പേര്‍ മരിച്ചു. 2012-13ല്‍ കാന്‍സര്‍ ബാധിതരുടെ എണ്ണം 2496 ആയി. 126 പേരാണ് മരണത്തിന് കീഴടങ്ങിയത്. 2013-14ല്‍ 2552, 2014-15ല്‍ 2802 എന്നിങ്ങനെ രോഗബാധിതരുടെ എണ്ണം ഉയരുകയാണ് ചെയ്യുന്നത്. തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത രോഗികളുടെ കണക്കു പ്രകാരമാണിത്. സ്വകാര്യ ആശുപത്രി അടക്കം പരിഗണിക്കുമ്പോള്‍ രോഗബാധിതരുടെ എണ്ണത്തില്‍ മാറ്റമുണ്ടാകും. ജീവിത ശൈലിയും ഭക്ഷണ ക്രമത്തിലെ മാറ്റങ്ങളും രോഗം വര്‍ധിക്കാന്‍ കാരണമാകുന്നുവെന്നാാണ് വിദഗ്ധര്‍ പറയുന്നത്. സ്തനാര്‍ബുദം, ബ്ളഡ് കാന്‍സര്‍, ശ്വാസകോശ കാന്‍സര്‍, ലിംഫോമ, പ്രോസ്റ്റേറ്റ് കാന്‍സര്‍, ആമാശയ കാന്‍സര്‍, തൈറോയ്ഡ് കാന്‍സര്‍, മലാശയ കാന്‍സര്‍ എന്നിവയാണ് പൊതുവെ കാണുന്നവ. സ്കൂള്‍ കോളജ് തലത്തില്‍ കാന്‍സര്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. പ്ളാന്‍ഫണ്ടില്‍ ഉള്‍പ്പെടുത്തി എല്ലാ ജില്ലകളിലും ബോധവത്കരണ പരിപാടികള്‍ നടത്തുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ കാന്‍സര്‍ സ്ക്രീനിങ് നടത്തുന്നതിന് പ്രത്യേക പദ്ധതികളുണ്ട്. ജില്ലയില്‍ ആര്‍.സി.സിയുടെ ഉപകേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിലാണ് കാന്‍സര്‍ ബോധവത്കരണ ക്ളാസുകളും മുന്‍കൂര്‍ കാന്‍സര്‍ നിര്‍ണയ ക്യാമ്പുകളും സംഘടിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.