അഞ്ചാലുംമൂട്: ചിട്ടി ഫണ്ടിന്‍െറ മറവില്‍ നിരവധി പേരില്‍ നിന്ന് പണം തട്ടിയ കേസില്‍ തൃക്കടവൂരിലെ സ്ഥാപനത്തിനെതിരെ ദിനംപ്രതി പരാതികള്‍ കൂടുന്നു. കടവൂരിലെ പെട്രോള്‍പമ്പിന് സമീപത്തെ ത്രിവേണി എന്ന പേരിലുള്ള ചിട്ടിഫണ്ട് സ്ഥാപനത്തിനെതിരെയാണ് പരാതിക്കാര്‍ ഏറുന്നത്. കഴിഞ്ഞദിവസം പരാതിയുമായത്തെിയത് ഒമ്പത് പേരാണ്. ചിട്ടിഫണ്ട് നടത്തിപ്പുകാരനായ തൃക്കടവൂര്‍ മുരുന്തല്‍ വെട്ടുവിള കടപ്പായില്‍ വീട്ടില്‍ സൂര്യബാബുവും(53) തിരുവനന്തപുരം സ്വദേശികളായ മൂന്നുപേരും ചേര്‍ന്നാണ് സ്ഥാപനം നടത്തിവന്നത്. തിരുവനന്തപുരത്ത് ഇതേ പേരില്‍ 11 ശാഖകള്‍ ആരംഭിക്കുകയും നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ കബളിപ്പിച്ചെന്ന കേസില്‍ സൂര്യബാബുവിന്‍െറ കൂട്ടാളികളായ നെടുമങ്ങാട് മന്നൂര്‍കോണം ശാസ്താപുരം റോഡരികത്ത് വീട്ടില്‍ ബിനു(36), അതിയന്നൂര്‍ റസല്‍പുരം പൂക്കൈത പുന്നയ്ക്കാട്ടില്‍ സുനില്‍കുമാര്‍ (33), പെരുങ്കട, ആങ്കോട്ടു പേരല്‍പൊറ്റ റോഡ് വില്ലയില്‍ വില്‍സകുമാര്‍ എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. റിമാന്‍ഡിലായിരുന്ന പ്രതികള്‍ ജാമ്യത്തില്‍ കഴിയവെയാണ് തൃക്കടവൂരും നിരവധി പേര്‍ കബളിപ്പിക്കലിന് ഇരയായത്. ഒളിവില്‍ പോയ പ്രതികളെ പിടികൂടാത്തതിനുപിന്നില്‍ രാഷ്ട്രീയബന്ധങ്ങളാണെന്ന് ആരോപണം ഉയരുന്നുണ്ട്. വടക്കേവിള സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതിയെതുടര്‍ന്നാണ് തൃക്കടവൂരിലെ സ്ഥാപനത്തിനെതിരെ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തത്. ഇതുവരെ പരാതിയുമായത്തെിയത് ഇരുപതോളം പേരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.