റോഡിന്‍െറ പാര്‍ശ്വഭിത്തിക്കായി മണ്ണ് നീക്കിയപ്പോള്‍ ഗുഹ തെളിഞ്ഞു

കുണ്ടറ: റോഡിന്‍െറ പാര്‍ശ്വഭിത്തി നിര്‍മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ കുറ്റിക്കാടുകളും മണ്ണും നീക്കിയപ്പോള്‍ ഗുഹാമുഖം തെളിഞ്ഞു. കുണ്ടറ-പടപ്പക്കര റോഡില്‍ കരിക്കുഴി പള്ളിക്ക് സമീപമാണ് പാര്‍ശ്വഭിത്തി നിര്‍മാണത്തിനിടെ ഗുഹ കണ്ടത്തെിയത്. പനങ്കുഴിയില്‍നിന്ന് പുലിച്ചാണി പൊയ്കവരെ ഒന്നരകിലോമീറ്ററോളം നീളമുള്ളതാണ് ഗുഹ. ഇതൊരു തുരങ്കമാണെന്ന് ചരിത്രഗവേഷണസമിതി അംഗം സ്റ്റീഫന്‍ പുത്തേഴത്ത് പറഞ്ഞു. തുരങ്കത്തിന്‍െറ പ്രധാനകവാടം മണ്ണ് കൊണ്ട് മൂടിയിരിക്കയാണ്. ഇത് മാറ്റിയാല്‍ മാത്രമേ കൃത്യമായ വലിപ്പവും നീളവുമെല്ലാം വ്യക്തമാവുകയുള്ളൂ. അതിനുള്ള നടപടികളാണ് ഇനിയുണ്ടാകേണ്ടത്. എം.എ. ബേബി എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് ഒരു കോടി രൂപ മുടക്കിലാണ് റോഡിന് സംരക്ഷണഭിത്തി കെട്ടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.