സി.പി.എം–എസ്.ഡി.പി.ഐ സംഘട്ടനം: അമ്പതോളം പേര്‍ക്കെതിരെ കേസ്

അഞ്ചല്‍: സി.പി.എം-എസ്.ഡി.പി.ഐ സംഘട്ടനം നടന്ന തടിക്കാട്ടില്‍ ഇരുവിഭാഗത്തിലുംപെട്ട അമ്പതോളം പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് 4.30 ഓടെയാണ് ഗവ. എല്‍.പി സ്കൂളിന് സമീപം എസ്.ഡി.പി.ഐ പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും കല്ളേറും നടന്നത്. സംഭവമറിഞ്ഞ് സ്ഥലത്തത്തെിയ പൊലീസ് ലാത്തിവീശിയാണ് രംഗം ശാന്തമാക്കിയത്. തുടര്‍ന്ന് വീണ്ടും സി.പി.എം പ്രവര്‍ത്തകരും എസ്.ഡി.പി.ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘട്ടനം നടന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയപ്പോള്‍ സി.പി.എമ്മുകാര്‍ പാര്‍ട്ടി ഓഫിസില്‍നിന്ന് സംഘടിച്ചത്തെിയത് സംഘര്‍ഷത്തിന് തുടര്‍ന്നും വഴിവെച്ചു. കല്ളേറില്‍ പരിക്കേറ്റ സി.പി.എം ഏരിയാ കമ്മിറ്റി അംഗം അനില്‍കുമാര്‍, സുരേഷ്കുമാര്‍, ബിപിന്‍, നഹാസ്, ഉത്തമന്‍ എന്നിവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. എസ്.ഐ എസ്. സതീശ്കുമാര്‍, അരുണ്‍, ഉണ്ണികൃഷ്ണന്‍, എ.എസ്.ഐമാരായ ഷാജഹാന്‍, നിസാര്‍ എന്നീ പൊലീസുകാര്‍ക്കും പരിക്കേറ്റു. സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നേതൃത്വത്തില്‍ പ്രകടനം നടന്നു. കെ. ബാബുപണിക്കര്‍, പി.എസ്. സുമന്‍, എം.എം. ഷാനവാസ്, കെ.സി. ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. തലച്ചിറ ചരുവിള വീട്ടില്‍ ജബാദ് (26), കരുവംകോട്ട്വിള വീട്ടില്‍ ഷിഹാദ് (28), തലച്ചിറ അഞ്ഞൂറഴീക്കല്‍ വീട്ടില്‍ മുര്‍ഷിദ് (23), കുന്നിന്‍ പാറവിളയില്‍ അക്ബര്‍ ഷാ (26) എന്നിവരെ കഴിഞ്ഞ ദിവസം രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവസ്ഥലത്തുനിന്ന് ജീപ്പും ടൂവീലറുകളുമടക്കം 25 ഓളം വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്നും സി.ഐ കെ.ബി. മനോജ്കുമാര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.