കുഴല്‍ക്കിണര്‍ ഇടിഞ്ഞുതാണു

ഓയൂര്‍: ലക്ഷങ്ങള്‍ ചെലവാക്കി പണിത ഓടനാവട്ടം മത്സ്യമാര്‍ക്കറ്റിലെ കുഴല്‍ക്കിണര്‍ ഇടിഞ്ഞുതാണു. വെള്ളമില്ലാത്തതിനാല്‍ വ്യാപാരികളടക്കം വലയുകയാണ്. മത്സ്യങ്ങളുടെ അവശിഷ്ടങ്ങള്‍ ഓടയിലേക്ക് ഒഴുക്കിവിടുന്നത് കുഴല്‍ക്കിണറിലെ വെള്ളമുപയോഗിച്ചാണ്. ഇപ്പോള്‍ മാര്‍ക്കറ്റില്‍ ഇവ കെട്ടിക്കിടന്ന് ദുര്‍ഗന്ധം പരക്കുകയാണ്. മൂക്ക് പൊത്തിയാണ് വ്യപാരികള്‍ കച്ചവടം നടത്തുന്നത്. ദിവസവും നൂറുകണക്കിന് ആളുകളാണ് സാധനങ്ങള്‍ വാങ്ങാനത്തെുന്നത്. ചന്തക്കടുത്തുള്ള മൂത്രപ്പുരയിലേക്കും പഞ്ചായത്ത് ലൈബ്രറിയിലേക്കും കുടിവെള്ളം എത്തിച്ചിരുന്നതും കുഴല്‍ക്കിണറില്‍നിന്നാണ്. ആറുമാസം മുമ്പാണ് വെളിയം പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ കുഴല്‍ക്കിണര്‍ നിര്‍മിച്ചത്. 12 ലക്ഷം തുക ചെലവാക്കി അഞ്ചുവര്‍ഷം മുമ്പ് മാര്‍ക്കറ്റ് വിപുലീകരിച്ചിരുന്നു. എന്നാല്‍ ഷെഡ് കെട്ടുക മാത്രമാണ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.