പുനലൂര്‍: ദേശീയപാതയില്‍ ഉറുകുന്നില്‍ കടകള്‍ക്കും ചര്‍ച്ചിനും മുന്നിലെ ഓടക്ക് സ്ളാബിടാത്തതിനെ ചൊല്ലി കരാറുകാരനെയും ജോലിക്കാരെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു. ഇവിടെ പുതുതായി നിര്‍മിച്ച ഓടയുടെ ചില ഭാഗത്ത് മാത്രം സ്ളാബിടുകയും കുറേഭാഗം ഒഴിവാക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് പലതവണ അധികൃതരോടും കരാറുകാരോടും പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. തിങ്കളാഴ്ച രാവിലെ ഓടയുടെ ബാക്കി സ്ളാബിടാന്‍ വന്നതോടെ മറ്റ് കടക്കാരും ചര്‍ച്ച് കമ്മിറ്റിക്കാരും ചേര്‍ന്ന് തടയുകയായിരുന്നു. പൊതുപ്രവര്‍ത്തകര്‍ ഇടപെട്ട് ദേശീയപാത അധികൃതരുമായി ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. സ്ളാബിടാത്ത ഭാഗങ്ങളില്‍ ഉടന്‍ സ്ഥാപിക്കാമെന്ന കരാറുകാരന്‍െറ ഉറപ്പില്‍ പ്രതിഷേധക്കാര്‍ പിന്മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.