ആറ്റിങ്ങല്‍: പീഡനത്തിനിരയായ പെണ്‍കുട്ടിയെ കോടതി വളപ്പിനുമുന്നിലെ റോഡില്‍ തടഞ്ഞ് ഭീഷണിപ്പെടുത്തുകയും അശ്ളീല ആംഗ്യം കാണിക്കുകയും ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടയ്ക്കോട് കോരാണി സതീഷ് സദനത്തില്‍ സനില്‍കുമാര്‍ (35) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നത് തടയാന്‍ ശ്രമിച്ച വനിതാപൊലീസിനെ ഇയാള്‍ ആക്ഷേപിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തു. ഇതിനും കേസെടുത്തിട്ടുണ്ട്്. കല്ലമ്പലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന പീഡന ക്കേസില്‍ ഇരയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. കേസിലെ പ്രതികളില്‍ ഒരാളുടെ ബന്ധുവായ സനില്‍കുമാര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന്് പോലീസ് പറഞ്ഞു. വ്യാജരേഖകള്‍ ഉണ്ടാക്കി യൂനിയന്‍ബാങ്കില്‍നിന്ന് 10 ലക്ഷം തട്ടിയെടുത്ത കേസിലും ഇയാള്‍ പ്രതിയാണ്. ആറ്റിങ്ങല്‍ കോടതി ഇയാളെ റിമാന്‍റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.