കരുനാഗപ്പള്ളി: താലൂക്ക് ആശുപത്രിയില്‍ കുഴല്‍ക്കിണര്‍ ഉപയോഗശൂന്യമായിട്ട് മാസങ്ങളായിട്ടും പുന$സ്ഥാപിക്കാന്‍ നടപടികളില്ല. ഇതുമൂലം രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ദുരിതത്തിലാണ്. ടാങ്കറില്‍ ജലമത്തെിക്കുന്നുണ്ടെങ്കിലും ഓര് നിറഞ്ഞതാണെന്ന് ആക്ഷേപമുണ്ട്. രണ്ടു വര്‍ഷം മുമ്പാണ് ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റി താലൂക്ക് ആശുപത്രിയില്‍ കുഴല്‍ക്കിണര്‍ സ്ഥാപിച്ചത്. എന്നാല്‍, പിന്നീട് ചെളി കലരുന്നതിനാല്‍ പമ്പിങ് നിര്‍ത്തിവെച്ചു. പരിശോധനയില്‍ കുഴല്‍ക്കിണര്‍ ഉപയോഗയോഗ്യമല്ളെന്ന് കണ്ടത്തെി. മാസങ്ങള്‍ കഴിഞ്ഞിട്ടും പകരം കുഴല്‍ക്കിണര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല. താലൂക്ക് ആശുപത്രി വളപ്പില്‍ ഉണ്ടായിരുന്ന കിണര്‍ മാലിന്യം നിറഞ്ഞ നിലയിലാണ്. കിണര്‍ വൃത്തിയാക്കി പമ്പ്സെറ്റും പ്രവര്‍ത്തന സജ്ജമാക്കിയാല്‍ ആശുപത്രിയിലെ ജലക്ഷാമത്തിന് പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.