ഇരവിപുരം: പൊലീസിന്‍െറ സാന്നിധ്യമില്ലാത്തത് മയ്യനാട്ടും പരിസരത്തും മാലപൊട്ടിക്കലും മോഷണവും പതിവാകാന്‍ കാരണമാകുന്നു. പൊലീസ് കണ്‍ട്രോള്‍ റൂം വാഹനം ഇവിടേക്ക് അയക്കാറില്ലത്രേ. കഴിഞ്ഞദിവസം മയ്യനാട് കാരിക്കുഴിയില്‍ വഴിയാത്രക്കാരിയുടെ മൂന്നുപവന്‍ മാല ബൈക്കിലത്തെിയ സംഘം പൊട്ടിച്ചു. കൂടാതെ, സി.പി.എം നേതാവിന്‍െറ വീട്ടില്‍ ഉള്‍പ്പെടെ ഏതാനും വീടുകളില്‍ മോഷണവും നടന്നിരുന്നു. രാഷ്ട്രീയ ഏറ്റുമുട്ടല്‍ പതിവായ മയ്യനാട്ട് ഇരവിപുരം പൊലീസിന് എളുപ്പത്തില്‍ എത്താന്‍ കഴിയില്ല. സ്റ്റേഷനുകളില്‍ ആവശ്യത്തിന് പൊലീസുകാര്‍ ഇല്ലാത്തതിനാല്‍ കണ്‍ട്രോള്‍ റൂം പൊലീസിനെ പ്രദേശത്ത് നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.