കുണ്ടറയില്‍ വിമതന്‍ പ്രസിഡന്‍റാകാന്‍ സാധ്യത

കുണ്ടറ: ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത കുണ്ടറയില്‍ സുസ്ഥിര ഭരണം ഉറപ്പാക്കണമെങ്കില്‍ എല്‍.ഡി.എഫിന് വിമതന്‍െറ പിന്തുണ കൂടിയേ കഴിയൂ. ആര്‍.എസ്.പി പുറത്താക്കിയ റുഡോള്‍ഫസ് ആന്‍റണി ഇതോടെ താരമാവുകയും ചെയ്തു. ആകെയുള്ള 13 സീറ്റില്‍ മൂന്നുവീതം സീറ്റ് നേടിയ സി.പി.എം, സി.പി.ഐ കക്ഷികള്‍ മാത്രമുള്ള എല്‍.ഡി.എഫിന് ഒറ്റക്ക് ഭരിക്കാന്‍ കഴിയില്ല. പ്രതിപക്ഷത്താകട്ടെ നാല് കോണ്‍ഗ്രസ് അംഗങ്ങളും രണ്ട് ബി.ജെ.പി അംഗങ്ങളുമാണ്. ഇരുപാര്‍ട്ടിയുടെയും സംസ്ഥാന നേതൃത്വങ്ങളുടെ തീരുമാനപ്രകാരം ഇവര്‍ക്ക് യോജിക്കാനും സ്വതന്ത്രനെ ഒപ്പം കൂട്ടാനുമാവാത്ത സ്ഥിതിയുമാണ്. ഇതോടെയാണ് സ്വതന്ത്രന്‍ ശക്തനായത്. റുഡോള്‍ഫസ് ആന്‍റണിയെ പ്രസിഡന്‍റാക്കി ഇടതുഭരണത്തിനാണ് ഇപ്പോള്‍ സജീവ ആലോചന നടക്കുന്നത്. സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ശിവപ്രസാദിനെയാണ് പ്രസിഡന്‍റായി ആലോചിച്ചിരുന്നത്. എല്‍.ഡി.എഫിലെ തുല്യപങ്കാളിയായ സി.പി.ഐയും ഇടക്ക് പ്രസിഡന്‍റുസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാന്‍ ചില നീക്കം നടത്തിയെങ്കിലും അത് മുന്നോട്ട് പോയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.