റോഡ് വികസനത്തിന് 1.41 കോടിയുടെ അനുമതി

കൊല്ലം: കൊട്ടാരക്കര, പത്തനാപുരം നിയോജകമണ്ഡലങ്ങളിലെ ഗ്രാമീണ റോഡുകളുടെ വികസനത്തിനായി പൊതുമരാമത്ത് വകുപ്പ് 1.41 കോടി രൂപ അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. ഭരണാനുമതി ലഭിച്ച റോഡുകളുടെ ടെന്‍ഡര്‍ പൂര്‍ത്തിയാക്കി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പട്ടാഴി പഞ്ചായത്ത് ജങ്ഷന്‍- വിരുത്തി റോഡ്- 20 ലക്ഷം, മേലില ട്രാന്‍സ്ഫോര്‍മര്‍ ജങ്ഷന്‍- തോണില്‍ വഴി കോട്ടവട്ടം റോഡ്- 19 ലക്ഷം, ചക്കുവരയ്ക്കല്‍ വില്ളേജ് ഓഫിസ്- ചാരുംകുഴി- കുരിയാണി റോഡ് - 19 ലക്ഷം, ബോസ് ഓട്ടോമൊബൈല്‍- പൊലീസ് ക്വാര്‍ട്ടേഴ്സ്- വൃന്ദാവന്‍ ജങ്ഷന്‍ - 23 ലക്ഷം, തട്ടാരുമുക്ക്- കളീക്കല്‍ മുക്ക്- താഴത്തുകുളക്കട - 15 ലക്ഷം, പൂവറ്റൂര്‍ കിഴക്ക്- മഹാവിഷ്ണു ക്ഷേത്രംറോഡ് - 15 ലക്ഷം, അണ്ടൂര്‍പ്പാറ- തേവന്നൂര്‍ റോഡ് - 15 ലക്ഷം, കുളമുടി പള്ളി- കുന്നത്തുവാതുക്കല്‍ റോഡ് - 15 ലക്ഷം എന്നീ റോഡുകള്‍ക്കാണ് തുക അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.