കേരള മുസ്​ലിം ജമാഅത്ത് കൗണ്‍സില്‍ പുനഃസംഘടിപ്പിക്കും

കൊച്ചി: സംസ്ഥാനതല മഹല്ല് ജമാഅത്ത് സംഘടനകളെ ഏകോപിപ്പിച്ച് ഒറ്റ സംഘടനയായി പ്രവര്‍ത്തിക്കാൻ കേരള മുസ്‌ലിം ജമാഅ ത്ത് കൗണ്‍സില്‍ പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി കൗണ്‍സില്‍ സംസ്ഥാന പ്രസിഡൻറ് അഡ്വ. എ. പൂക്കുഞ്ഞ്. മുഴുവന്‍ സംഘടന നേതാക്കളെയും കണ്ട് ഏകോപിപ്പിക്കാൻ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം സി.സി. നാസറിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ആലുവയില്‍ തിരുവിതാംകൂര്‍ മഹാരാജാവിൻെറ കാലത്ത് മുസ്ലിം സമുദായത്തിന് പതിച്ചുനല്‍കിയ ഹമദാനി തങ്ങള്‍ ട്രസ്റ്റ് വക എട്ട് ഏക്കര്‍ വസ്തു സര്‍ക്കാര്‍ അനധികൃതമായി കൈവശം െവച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇവിടെ മുനിസിപ്പല്‍ കെട്ടിടം, പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ്, ഹമദാനി എല്‍.പി സ്‌കൂള്‍ എന്നിവ പ്രവര്‍ത്തിച്ചുവരുകയാണ്. ഇപ്പോള്‍ ഹമദാനി സ്‌കൂള്‍ ശാസ്ത്ര സാഹിത്യപരിഷത്തിന് കൈമാറ്റം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു. സ്‌കൂള്‍ ഒഴികെയുള്ളവ പൊളിച്ചുമാറ്റി ഹമദാനി തങ്ങള്‍ ട്രസ്റ്റിന് വിട്ടുതരുകയോ മുഴുവന്‍ സ്ഥലങ്ങളും സര്‍ക്കാര്‍ പൊന്നുംവിലയ്ക്കെടുത്ത് നഷ്ടപരിഹാരം ട്രസ്റ്റിന് കൈമാറ്റം ചെയ്യുകയോ വേണമെന്ന് കൗണ്‍സില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. സംസ്ഥാന നേതാക്കളായ സി.ഐ. പരീത്, മാവുടി മുഹമ്മദ്, വെട്ടത്ത് മുഹമ്മദ്, മുണ്ടക്കയം സെയ്തു മുഹമ്മദ്, വൈക്കം അബു എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.