ആലപ്പുഴ: സ്വഭാവശുദ്ധിയിൽ സംശയിച്ച് ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ കോടതി വെ റുതെവിട്ടു. കൊലപാതകം, തെളിവ് നശിപ്പിക്കൽ കുറ്റങ്ങൾ ആരോപിച്ച് പുളിങ്കുന്ന് പൊലീസ് ചാർജ് ചെയ്ത കേസിലെ പ്രതി കൈനകരി കണിയാംതറചിറ വീട്ടിൽ അശോക്കുമാറിനെയാണ് (49) ആലപ്പുഴ അഡിഷനൽ സെഷൻസ് ജഡ്ജി എ. ഇജാസ് വെറുതെവിട്ടത്. പ്രതിക്കുവേണ്ടി അഭിഭാഷകരായ എസ്. ഗണേഷ്കുമാർ, അനിൽകുമാർ, രാകേഷ് ആർ. കമ്മത്ത്, പി. നിധീഷ് എന്നിവർ ഹാജരായി. 2009 ജൂലൈ ഒന്നിന് ഉച്ചക്ക് 2.30ന് നടന്ന സംഭവത്തിൽ പ്രതിയുടെ മക്കൾ ഇയാൾക്കെതിരെ സാക്ഷിപറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.