പെരിങ്ങാല-പാടത്തിക്കര റോഡ് കൈയേറ്റം: അളന്നുതിരിക്കൽ ആരംഭിച്ചു

പള്ളിക്കര: പെരിങ്ങാല-പാടത്തിക്കര റോഡ് കൈയേറ്റം കണ്ടെത്താൻ അളന്നുതിരിക്കൽ ആരംഭിച്ചു. കുന്നത്തുനാട് താലൂക്ക് സർേവയറുടെ നേതൃത്വത്തിലാണ് അളവ്. റോഡിൻെറ ഇരുവശത്തുമുള്ള 47 ഭൂവുടമകൾക്ക് കുന്നത്തുനാട് വില്ലേജ് ഓഫിസിൽനിന്ന് നോട്ടീസ് നൽകിയിരുന്നു. വെള്ളിയാഴ്ചയും അളന്നുതിരിക്കൽ തുടരും. പ്രദേശത്ത് വ്യാപക കൈയേറ്റം ഉണ്ടെന്ന പരാതിയെത്തുടർന്ന് 2016ൽ അളന്നുതിരിക്കുകയും ഭൂവുടമകൾക്ക് നോട്ടീസ് നൽകുകയും ചെയ്തെങ്കിലും തുടർനടപടി ഉണ്ടായില്ല. നാട്ടുകാർ പ്രതിഷേധിച്ചതോടെ കൈയേറ്റം പൊളിച്ചുമാറ്റാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം എത്തിയെങ്കിലും ചില ഭൂവുടമകൾ സമ്മതിച്ചില്ല. അളന്നുതിരിച്ചിട്ട കല്ലുകൾ മാറ്റിസ്ഥാപിച്ചെന്നാരോപിച്ച് തർക്കം രൂക്ഷമായതോടെയാണ് വീണ്ടും അളക്കാൻ തീരുമാനിച്ചത്. ഇതിനിടെ കുന്നത്തുനാട് പഞ്ചായത്തിലെ പാടത്തിക്കര മുതൽ പള്ളിക്കര അച്ചപ്പൻകവല വരെ കൈയേറ്റം വ്യാപകമാണെന്നും പൊളിച്ചുമാറ്റണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. കുന്നത്തുനാട് പഞ്ചായത്തിൽ നടന്ന സർവകക്ഷി യോഗത്തിലും ഇക്കാര്യം ചർച്ചയായി. റോഡിൻെറ പലഭാഗത്തും വേണ്ടത്ര വീതിയില്ലാത്തതിനാൽ അപകടങ്ങൾ പതിവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.