എസ്.എസ്.എൽ.സി ബുക്ക് കാണാതായ സംഭവം: അധ്യാപികയുടെ മുൻകൂർജാമ്യം റദ്ദാക്കാൻ ഹരജി

കൊച്ചി: വിദ്യാർഥികളുടെ എസ്.എസ്.എൽ.സി ബുക്ക് കാണാതായ സംഭവത്തിൽ പ്രതിയായ അധ്യാപികക്ക് മുൻകൂർജാമ്യം അനുവദിച്ചത ിനെതിരായ പൊലീസിൻെറ ഹരജി ഹൈേകാടതി വിധിപറയാൻ മാറ്റി. കോഴിക്കോട് ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസിലെ 21 വിദ്യാർഥികളുടെ എസ്.എസ്.എൽ.സി ബുക്ക് കാണാതായ സംഭവത്തിൽ സ്കൂൾ അധ്യാപിക പ്രഭക്ക് മഞ്ചേരി സെഷൻസ് കോടതി അനുവദിച്ച മുൻകൂർജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കേസിൽ ഒന്നാംപ്രതിയായ അധ്യാപികയെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നാണ് ഹരജിയിലെ ആവശ്യം. 2014 ജൂൺ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. ഹെഡ്മിസ്ട്രസിനെ കുടുക്കാൻ ഒന്നാംപ്രതി അധ്യാപികയും കൂട്ടുപ്രതി പ്യൂണും ചേർന്ന് സ്കൂളിൽ സൂക്ഷിച്ചിരുന്ന എസ്.എസ്.എൽ.സി ബുക്കുകൾ തട്ടിയെടുത്തെന്നാണ് തേഞ്ഞിപ്പലം പൊലീസിൻെറ എഫ്.ഐ.ആറിൽ പറയുന്നത്. കാണാതായ ബുക്കുകളുടെ സീരിയൽ നമ്പർ വരെ വ്യക്തമാക്കി ഇതുസംബന്ധിച്ച വാർത്ത ഒന്നാംപ്രതിയുടെ ഭർത്താവ് മാധ്യമങ്ങൾക്ക് നൽകിയതായും പറയുന്നു. ഇൗ സാഹചര്യത്തിൽ പ്രഭക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് പൊലീസ് ഇവരെ പ്രതിയാക്കിയത്. ഇൗ മാസം അഞ്ചിന് ഇവർക്ക് കോടതി ഇവർക്ക് മുൻകൂർജാമ്യം അനുവദിച്ചു. ഇത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിൻെറ ഹരജി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.