ആലപ്പുഴ നഗരസഭ കലഹസഭയായി

ആലപ്പുഴ: ജനപക്ഷ നടപടികൾ മാറ്റിവെച്ച് ഏറ്റുമുട്ടലിെൻറയും അസഭ്യവർഷത്തിെൻറയും പാതയിൽ ആലപ്പുഴ നഗരസഭ. കുറേ മാസങ്ങളായി മന്ത്രി തോമസ് ചാണ്ടിയുടെ വിവാദ കൈയേറ്റവും അതിെൻറ പേരിൽ ഉണ്ടായ രാഷ്ട്രീയ താൽപര്യങ്ങളും നഗരസഭയിൽ ചേരിതിരിവ് ഉണ്ടാക്കി. ഉദ്യോഗസ്ഥരും അത് മുതലെടുത്തു. സഭ ചേരണമെന്നുണ്ടെങ്കിൽ പൊലീസിെൻറ സാന്നിധ്യം വേണമെന്നതാണ് സ്ഥിതി. കഴിഞ്ഞ കൗൺസിൽ യോഗത്തിലും പൊലീസിെൻറ സാന്നിധ്യം ഉണ്ടായി. ബുധനാഴ്ച കൗൺസിലിൽ എല്ലാത്തരത്തിലുള്ള വിദ്വേഷവും വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും അംഗങ്ങൾ നിറവേറ്റിയപ്പോഴും ചെയർമാന് പൊലീസിനെ വിളിക്കേണ്ടിവന്നു. എന്തും പരസ്യമായി വിളിച്ചുപറയാൻ കഴിയുന്ന സ്ഥലമായി നഗരസഭ മാറി. മാത്രമല്ല, വനിത അംഗങ്ങളോട് സഭ്യേതരമായി സംസാരിക്കുന്നതിലും ലൈസൻസുള്ളത് പോലെയാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇതിെൻറയൊക്കെ ദൃഷ്ടാന്തമാണ് ബുധനാഴ്ച നഗരസഭയിൽ നടന്ന കൈയാങ്കളി ഉൾപ്പെടെയുള്ള കാര്യങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.