മട്ടാഞ്ചേരി: സ്കൂള്‍ വാഹന പരിശോധനയെ തുടർന്ന് പല ഓട്ടോ ഡ്രൈവര്‍മാരും മുന്നറിയിപ്പില്ലാതെ വിദ്യാര്‍ഥികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്നത് നിര്‍ത്തിയത് രക്ഷിതാക്കളെ വലച്ചു. സ്കൂള്‍ ബസ് സർവിസ് ഇല്ലാത്ത ഭാഗങ്ങളിലാണ് രക്ഷിതാക്കള്‍ കുട്ടികളെ കൊണ്ടുപോകാൻ ഓട്ടോ, വാന്‍ എന്നിവയുടെ സഹായം തേടുന്നത്. രാവിലെ ഓട്ടോ വരുമെന്ന പ്രതീക്ഷയില്‍ കുട്ടികളെ ഒരുക്കി നിര്‍ത്തിയ രക്ഷിതാക്കള്‍ ബന്ധപ്പെട്ടപ്പോഴാണ് എത്തില്ലെന്ന് ചില ഡ്രൈവര്‍മാര്‍ പറഞ്ഞത്. എന്നാല്‍, ചില ഡ്രൈവര്‍മാർ നേരേത്ത ഇക്കാര്യം അറിയിച്ചിരുന്നു. ഇതോടെ രക്ഷിതാക്കള്‍ മക്കളുമായി സ്കൂളുകളിലേക്ക് ഓടേണ്ട അവസ്ഥയായി. ചില ഡ്രൈവര്‍മാർ സമയം ക്രമീകരിച്ച് കുട്ടികളെ കൊണ്ടുപോകാൻ സന്നദ്ധത കാട്ടി. ഒരേസമയം ആറ് പേരില്‍ കൂടുതല്‍ കൊണ്ടുപോകരുതെന്നാണ് പൊലീസിെൻറ നിര്‍ദേശം. ഇത് ലാഭകരമല്ലെന്നാണ് ഡ്രൈവര്‍മാരുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.