ബിസിനസ്: കാത്തലിക് സിറിയൻ ബാങ്ക് െഎ.പി.ഒ 2019ൽ

കൊച്ചി: വിദേശ സ്ഥാപന നിക്ഷേപകരിലൂടെ 400 മുതൽ 600 കോടി രൂപ വരെ സമാഹരിക്കുമെന്നും 2019 മാർച്ചിനുശേഷം െഎ.പി.ഒ (ഇനീഷ്യൽ പബ്ലിക് ഒാഫറിങ്) ഉണ്ടാകുമെന്നും കാത്തലിക് സിറിയൻ ബാങ്ക്. പ്രതിസന്ധികൾ അതിജീവിച്ച് ബാങ്ക് നേട്ടത്തിെൻറ പാതയിലേക്ക് കടന്നെന്നും ചെയർമാൻ സി. അനന്തരാമൻ പറഞ്ഞു. തുടർച്ചയായ മൂന്നു വർഷത്തെ നേട്ടത്തിെൻറ കണക്കുകൾ വിപണിയിൽ സമർപ്പിക്കാൻ 2019 മാർച്ച് ആകുേമ്പാഴേക്ക് കഴിയും. 2016 സാമ്പത്തികവർഷം 149 കോടി നഷ്ടത്തിലായിരുന്ന ബാങ്ക് 2017െൻറ അവസാനം 1.55 കോടി ലാഭത്തിലായി. ഇൗ വർഷം ആദ്യപാദത്തിൽ ഒമ്പതുകോടിയുടെയും രണ്ടാം പാദത്തിൽ 34 കോടിയുടെയും മൊത്തവരുമാനം ലഭിച്ചു. ആദ്യപാദത്തിൽ 14 കോടിയുടെ നഷ്ടം നേരിെട്ടങ്കിലും രണ്ടാംപാദത്തിൽ ലാഭത്തിലായെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.