ബഗ്ദാദ്: നീണ്ട 27 വർഷത്തിനുശേഷം സൗദി അറേബ്യയിൽ നിന്നുള്ള വിമാനം ഇറാഖിൽ ലാൻഡ് ചെയ്തു. ഫ്ലൈ നാസ് വിമാനമാണ് ബുധനാഴ്ച ബഗ്ദാദ് അന്തർദേശീയ വിമാനത്താവളത്തിലെത്തിയത്. 1990-ല്‍ സദാം ഹുസൈന്‍ പ്രസിഡൻറായിരുന്ന കാലത്ത് ഇറാഖ് കുവൈത്തിനെ ആക്രമിച്ചതോടെ സൗദി അറേബ്യയും യു.എ.ഇയും ആ രാജ്യവുമായി ഉഭയകക്ഷി ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതോടെയാണ് വിമാന സർവിസും മുടങ്ങിയത്. സദ്ദാം ഹുസൈന്‍ സ്ഥാനഭ്രഷ്ടനാവുകയും തുടർന്ന് തൂക്കിലേറ്റപ്പെടുകയും ചെയ്തെങ്കിലും സൗദിയും യു.എ.ഇയും ഇറാഖിനോട് അടുത്തില്ല. എന്നാൽ, മേഖലയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ഇറാഖുമായി അടുക്കാൻ സൗദി തീരുമാനിച്ചത്. ഇതിെൻറ ഭാഗമായി വിമാന സർവിസ് പുനരാരംഭിക്കുകയായിരുന്നു. ബഗ്ദാദിന് പുറമെ മറ്റു നഗരങ്ങളിലേക്കും സർവിസ് വ്യാപിപ്പിക്കാൻ ഫ്ലൈ നാസിന് പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.