കൊച്ചി: എം.ജി റോഡ് സെൻറര്‍ സ്‌ക്വയര്‍ മാളിലെ മള്‍ട്ടിപ്ലക്‌സ് സിനിമശാലകൾ പ്രവർത്തിച്ചിരുന്ന ഭാഗത്തിന് കൊച്ചി നഗരസഭയുടെയും അഗ്നിശമന സേനയുെടയും അനുമതി ലഭിക്കാൻ സമർപ്പിച്ച പ്ലാനും രേഖകളും ഹാജരാക്കണമെന്ന് ഹൈകോടതി. തിയറ്റർ പൂട്ടാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പീവീസ് പ്രോജക്‌ട്‌സ് നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിെൻറ നിർദേശം. ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. സിനിമശാലകളുടെ പ്രവർത്തനം തടഞ്ഞ് കലക്ടർ പുറപ്പെടുവിച്ച ഉത്തരവ് സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നു. ദേശീയ കെട്ടിട നിർമാണ ചട്ടത്തിൽ 30 മീറ്റർ ഉയരത്തിൽ തിയറ്ററിന് അനുമതി നൽകാനാവില്ലെന്നും ഫയര്‍ ആൻഡ് സേഫ്റ്റി വകുപ്പിെൻറ എന്‍.ഒ.സി ഇല്ലാതെയാണ് സിനിമശാലകൾ പ്രവര്‍ത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് അടച്ചുപൂട്ടാൻ കലക്ടർ ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.