പ്രസഞ്ജിത് ഘോഷ്, പാലക്കാട് സ്വദേശി സുധീഷ് കുമാർ
കൊച്ചി: ലോഡ്ജുകളിൽ സ്ത്രീകളെ പാർപ്പിച്ച് അനാശാസ്യം നടത്തിയിരുന്ന പ്രതികളെ എറണാകുളം സെൻട്രൽ പൊലീസ് പിടികൂടി. എറണാകുളം എ.സി ലെയ്ൻ റോഡിന് കിഴക്ക് വശം സൗത്ത് ടവർ, സഹോദരൻ അയ്യപ്പൻ റോഡിന് വടക്ക് ജി.കെ റെസിഡൻസി എന്നീ ലോഡ്ജുകൾ കേന്ദ്രീകരിച്ച് ഇടപാട് നടത്തി വന്ന പശ്ചിമ ബംഗാൾ സ്വദേശി പ്രസഞ്ജിത് ഘോഷ് (35), പാലക്കാട് സ്വദേശി സുധീഷ് കുമാർ (45) എന്നിവരാണ് പിടിയിലായത്. ഈ ലോഡ്ജുകളിൽ സ്ത്രീകളെ പാർപ്പിച്ച് അനാശാസ്യം നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം ഡെപ്യൂട്ടി കമീഷണർ ജുവനപ്പടി മഹേഷിന്‍റെ നിർദേശ പ്രകാരം നടത്തിയ പരിശോധയിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എറണാകുളം അസി. കമീഷണർ രാജ് കുമാർ, സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയി, എസ്.ഐമാരായ സി. അനൂപ്, സർജു.എസ്. നായർ, പ്രദീപ് കുമാർ, പ്രിൻസ് രവീന്ദ്രൻ, എ.എസ്.ഐമാരായ ജയരാജ്, മോളി ആന്‍റണി, ജിനി, വിജി, സ്വപ്ന, സീനിയർ സിവിൽ പൊലീസ് ഓഫീസർ കലേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ വിനോദ്, ബിനിൽ, സുമേഷ് എന്നിവരാണ് പൊലീസ് സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.