എടത്തല: പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുകയാണെങ്കിൽ സംസ്ഥാന സർക്കാറിനുണ്ടാകുന്ന വരുമാന നഷ്ടം കേന്ദ്രം വഹിക്കണമെന്ന് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്. ആലുവ ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ സഹസ്ര ഹൃദയം പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ 500-1000 കോടി രൂപക്കിടയിൽ സംസ്ഥാന സർക്കാറിന് നികുതി നഷ്ടം ഉണ്ടാകും. ജി.എസ്.ടി ഭരണഘടന ഭേദഗതി ജി.എസ്.ടി കൗൺസിലാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.