മട്ടാഞ്ചേരി: അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ബിയോ ഹിങ്കീസ് എന്ന ഗില്‍നെറ്റ് ബോട്ടിന് ഫിഷറീസ് വകുപ്പ് 2,87,500 രൂപ പിഴയിട്ടു. തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍നിന്ന് തിങ്കളാഴ്ച രാത്രി മത്സ്യബന്ധനത്തിന് പോകാന്‍ ഒരുങ്ങവേ മറൈന്‍ എന്‍ഫോഴ്സ്മെൻറാണ് ബോട്ട് പിടികൂടിയത്. ബോട്ടിെൻറ രജിസ്ട്രേഷന്‍, ലൈസന്‍സ് എന്നിവ റദ്ദാക്കിയതായും ഫിഷറീസ് െഡപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ് അറിയിച്ചു. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തി ഇന്ത്യന്‍ ഓഷ്യന്‍ ടൂണ കമീഷെൻറ കരിമ്പട്ടികയിൽ ഉള്‍പ്പെട്ട ബോട്ടാണിത്. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പിടികൊടുക്കാതെ കൊച്ചി കേന്ദ്രമാക്കി മത്സ്യബന്ധനം നടത്തുകയായിരുന്നു. കന്യാകുമാരി തുത്തൂര്‍ സ്വദേശി നസിയാന്സിെൻറ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. 2015-16ല്‍ ബ്രിട്ടീഷ്-ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ലൈസന്‍സില്ലാതെ നിരോധിത മാര്‍ഗങ്ങളുപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് കരിമ്പട്ടികയിൽ പെടുത്തിയത്. ആരോഗ്യ അണ്ണൈ എന്ന് പേര് മാറ്റി മത്സ്യബന്ധനം നടത്തിവരെവയാണ് പിടിയിലായത്. ഇനി ഉത്തരവ് ഉണ്ടാകുന്നതുവരെ ബോട്ടിന് പോകാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.