ഫിഫക്ക്​ നന്ദി; നഗരത്തിലെ തകർന്ന റോഡുകൾക്ക്​ ഒടുവിൽ ശാപമോക്ഷം

കൊച്ചി: വാഹനയാത്രികർക്ക് ദുരിതമായിരുന്ന നഗരത്തിലെ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാകുന്നു. കുഴിയടക്കുന്ന ജോലികൾ എല്ലായിടത്തും ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. ചില സ്ഥലങ്ങളിൽ ടാറിങ് മാത്രമാണ് പൂർത്തിയാകാനുള്ളതെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു. കോർപറേഷനുകീഴിലെ റോഡുകളിലെ അറ്റകുറ്റപ്പണിയെല്ലാം പൂർത്തിയായതായി കോർപറേഷൻ അധികൃതരും അറിയിച്ചു. ഫിഫ അണ്ടർ 17 ലോകകപ്പ് മത്സരം പടിവാതിൽക്കൽ എത്തിയിട്ടും തകർന്ന റോഡുകളുടെ നിർമാണം ഇഴഞ്ഞുനീങ്ങുന്നത് വലിയ പ്രതിേഷധത്തിന് ഇടയാക്കിയിരുന്നു. ഇൗ സാഹചര്യത്തിൽ മന്ത്രി ജി. സുധാകരൻ നേരിെട്ടത്തി സാഹചര്യങ്ങൾ വിലിയിരുത്തി കർശനനിർദേശം നൽകിയതോടെയാണ് ജോലികൾക്ക് വേഗം കൂടിയത്. മഴ മാറിനിന്നതും നിശ്ചിത സമയപരിധിക്കുള്ളിൽ ജോലി പൂർത്തീകരിക്കാൻ അവസരമൊരുക്കി. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിന് ചുറ്റുമുള്ള റോഡുകളും വെളി മൈതാനത്തോട് ചേർന്ന റോഡുകളുമൊക്കെ അറ്റകുറ്റപ്പണി നടത്തി പൂർണമായും സഞ്ചാരയോഗ്യമാക്കി. കോർപറേഷൻ പരിധിയിൽ ഏഴുകോടി ചെലവിട്ടാണ് പൊതുമരാമത്ത് വകുപ്പ് റോഡി​െൻറ പുനർനിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്. കുഴിയടക്കൽ കൂടാതെ രണ്ടു റോഡുകൾ ബി.എം ആൻഡ് ബി.സി രീതിയിൽ നവീകരിക്കുകയും ചെയ്തു. ഫോർട്ട് കൊച്ചി ഭാഗത്ത് മൗലാന ആസാദ് റോഡും പി.ടി. ജേക്കബ് റോഡുമാണ് ഇൗ നിലയിൽ നിർമാണം നടത്തിയത്. 2.25 കോടി ചെലവിട്ടാണ് കോർപറേഷൻ േറാഡ് നവീകരണം പൂർത്തിയാക്കിയിരിക്കുന്നത്. തമ്മനം-കതൃക്കടവ് റോഡ്, പുല്ലേപ്പടി മുതൽ എം.ജി. റോഡ് വരെയുള്ള ഭാഗം, വൈലോപ്പിള്ളി-സ​െൻറ് ലൂക്ക് റോഡ് എന്നിവിടങ്ങളിലെല്ലാം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ലിറ്റിൽ ഫ്ലവർ ചർച്ച് റോഡ്, ദേശാഭിമാനി റോഡ് എന്നിവിടങ്ങളിലും അറ്റകുറ്റപ്പണി നടന്നു. വി.െഎ.പി സന്ദർശനവുമായി ബന്ധപ്പെട്ട് പണ്ടാരച്ചിറ റോഡിലെ അറ്റകുറ്റപ്പണിയും കോർപറേഷൻ നേരേത്ത പൂർത്തിയാക്കിയിരുന്നു. തകർന്നു കിടക്കുന്ന ഇടറോഡുകളും നന്നാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. ഹാരിസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.