നെടുമ്പാശ്ശേരി ബാങ്ക്: കോൺഗ്രസ് ഗ്രൂപ്പുപോര് രൂക്ഷം

ചെങ്ങമനാട്: നെടുമ്പാശ്ശേരി സഹകരണബാങ്ക് പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ ഗ്രൂപ്പുപോര്. എ ഗ്രൂപ്പിെൻറ പ്രതിഷേധത്തിനിടെ െഎ വിഭാഗത്തിലെ ജിസ് തോമസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച് അഞ്ച് എ വിഭാഗം അംഗങ്ങൾ രാജിഭീഷണിയും മുഴക്കി. എ വിഭാഗമായിരുന്നു ബാങ്ക് ഭരിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഭരണസമിതി തെരഞ്ഞെടുപ്പ്. ഇരു ഗ്രൂപ്പിൽനിന്നും ആറ് പേരുവീതമാണ് മത്സരിച്ചത്. യു.ഡി.എഫിലെയും ഇടതുമുന്നണിയിലെയും പാനലുകളാണ് മത്സരിച്ചത്. യു.ഡി.എഫിന് വീണ്ടും ഭരണം ലഭിച്ചു. ആദ്യഘട്ടം എ വിഭാഗത്തിനും രണ്ടാംഘട്ടം െഎ ഗ്രൂപ്പിനും പ്രസിഡൻറ് സ്ഥാനം പങ്കുവെക്കാനായിരുന്നു ധാരണ. അപ്രകാരം മണ്ഡലം കോൺഗ്രസ് പ്രസിഡൻറുകൂടിയായ സി.വൈ. ശാബോറിനെ പ്രസിഡൻറാക്കാൻ തീരുമാനിച്ചിരുന്നു. െഎ വിഭാഗത്തിൽനിന്ന് ജിസ് തോമസിനെയുമാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. അതിനിടെ, നാടകീയമായി എ വിഭാഗത്തിലെ ഡാനിയേൽ െഎ ഗ്രൂപ്പിൽ ചേക്കേറി. ഭൂരിഭാഗം അംഗങ്ങളും തങ്ങളുടെ ഗ്രൂപ്പിലാണെന്ന് ചൂണ്ടിക്കാട്ടി ജിസ് തോമസിനെ പ്രസിഡൻറാക്കണമെന്ന ആവശ്യവുമായി െഎ വിഭാഗം രംഗത്തുവന്നു. അതോടെയാണ് ഗ്രൂപ്പുപോര് ഉടലെടുത്തത്. സമവായമുണ്ടാക്കാൻ നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് ഭൂരിപക്ഷത്തിെൻറ പരിഗണനയിൽ ജിസ് തോമസിനെ െഎ വിഭാഗം പ്രസിഡൻറായി തെരഞ്ഞെടുത്തത്. നേതാക്കളുടെ ഒത്താശയും ഗൂഢാലോചനയുമാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതെന്നാണ് എ വിഭാഗത്തിെൻറ ആരോപണം. ഇക്കാരണത്താൽ തങ്ങൾ രാജിവെക്കുമെന്ന മുന്നറിയിപ്പുമായി നേതാക്കൾക്ക് പരാതി നൽകിയിട്ടുണ്ട്. അതേസമയം എ വിഭാഗത്തിെൻറ പിടിവാശിയും െഎക്യം തകർക്കുന്ന നടപടിയുമാണ് പ്രശ്നത്തിന് വഴിയൊരുക്കിയിട്ടുള്ളതെന്നാണ് െഎ വിഭാഗത്തിെൻറ ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.