കൊച്ചി: മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥനെതിരെ െചയർമാൻ നൽകിയ പരാതിയിൽ അന്വേഷണം തുടരാൻ ഹൈകോടതി അനുമതി. എന്നാൽ, അനുമതിയില്ലാതെ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഒൗദ്യോഗിക രേഖകൾ മാധ്യമങ്ങൾക്കും പരിസ്ഥിതി പ്രവർത്തകർക്കും മറ്റും ചോർത്തി നൽകുന്നുവെന്നും പരിസ്ഥിതി വിഷയങ്ങളുമായി ബന്ധപ്പെട്ട തെറ്റായ വാർത്തകൾ മാധ്യമങ്ങൾക്ക് നൽകുന്നുവെന്നും ആരോപിച്ച് ഏലൂരിലെ ബോർഡ് ഉദ്യോഗസ്ഥനായ തൃദീപ്കുമാറിനെതിരെ ബോർഡ് ചെയർമാനാണ് പരാതി നൽകിയത്. ബിനാനിപുരം പൊലീസിൽ നൽകിയ പരാതി പറവൂർ സി.െഎയാണ് അന്വേഷിക്കുന്നത്. അന്വേഷണത്തിന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ കോടതി നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.