സഹാറ കേസ്: പരോൾ നീട്ടാനുള്ള അപേക്ഷ സുപ്രീം കോടതി തള്ളി ന്യൂഡൽഹി: പരോൾ കാലാവധി നീട്ടാനായി സഹാറ മേധാവി സുബ്രത റോയി സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ജൂലൈ 15നകം 552.21 കോടി രൂപ സെബി–സഹാറ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും ഉത്തരവിട്ടു. തുക അടക്കേണ്ട തീയതി വരെ പരോൾ നീട്ടണമെന്നായിരുന്നു റോയിയുടെ അപേക്ഷ. നിക്ഷേപകരെ വഞ്ചിച്ചെന്നാരോപിച്ച് സെബി നൽകിയ പരാതിയിലാണ് സഹാറ മേധാവിക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്. 24,000 കോടി രൂപയാണ് സഹാറ നിക്ഷേപകരിൽനിന്ന് സ്വീകരിച്ചിരുന്നത്. ഇതിൽ 11,000 കോടി രൂപ തിരിച്ചടച്ചു. ബാക്കി 14,000 കോടി രൂപ അടപ്പിക്കാനാണ് നിയമപോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.