മംഗളൂരു: പ്രീ- യൂനിേവഴ്സിറ്റി രണ്ടാം വര്‍ഷ പരീക്ഷയിൽ തീരദേശ ജില്ലകളില്‍ വിജയത്തിളക്കം. 90.01 ശതമാനം വിജയവുമായി ഉഡുപ്പി ജില്ലയാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണ കന്നട ജില്ല 89.92 ശതമാനവുമായി രണ്ടാം സ്ഥാനത്തും 71.99 ശതമാനവുമായി മറ്റൊരു തീരദേശ ജില്ലയായ ഉത്തര കന്നട മൂന്നാം സ്ഥാനത്തും നില്ക്കുന്നു. 42.05 ശതമാനം മാത്രം വിജയിച്ച ബിദര്‍ ജില്ലയാണ് പിറകിൽ. ദക്ഷിണ കന്നട ജില്ലയില്‍ വിജയിച്ച വിദ്യാര്‍ഥികളില്‍ 20 ശതമാനം മഞ്ചേശ്വരം, കാസർകോട് താലൂക്കുകളില്നിന്നുള്ളവരാണ്. സംസ്ഥാനത്ത് 6,79,061 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 3,55,697 (52.38 ശതമാനം) പേരാണ് വിജയിച്ചത്. കഴിഞ്ഞവര്‍ഷം 57.20 ശതമാനമായിരുന്നു വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.