യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡി.സി.സി ഓഫിസില്‍ മര്‍ദനം

മംഗളൂരു: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ജില്ല കോണ്‍ഗ്രസ് ഓഫിസില്‍ മര്‍ദിച്ചതായി പരാതി. ദക്ഷിണ കന്നട ജില്ല യൂത്ത് കോണ്‍ഗ്രസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ലുഖ്മാന്‍ ബണ്ട്വാളാണ് അക്രമത്തിനിരയായത്. വരണാധികാരി ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹത്തെ കാണാനെത്തിയ തന്നെ കീര്‍ത്തി എന്ന പാര്‍ട്ടി പ്രവർത്തകനാണ് മര്‍ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന ലുഖ്മാന്‍ പറഞ്ഞു. നിലവിലുള്ള യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് മിഥുന്‍ റൈ അനുകൂലികളാണ് അക്രമത്തിന് പിന്നിലെന്ന് ആരോപിച്ചു. ഡി.സി.സി ഓഫിസില്‍ ലുഖ്മാനും മിഥുന്‍ അനുകൂലികളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിനിടയിലാണ് വരണാധികാരിക്കും മറ്റ് നേതാക്കളുടെയും സാന്നിധ്യത്തില്‍ അക്രമം അരങ്ങേറിയത്. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന സംഭവം സംബന്ധിച്ച് പൊലീസിനല്ല, ആഭ്യന്തര മന്ത്രിയായ കെ.പി.സി.സി പ്രസിഡൻറിനാണ് പരാതി നല്‍കുന്നതെന്ന് ലുഖ്മാന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.