ബദിയടുക്ക: എൻമകജെ പഞ്ചായത്തിൽ പെർളയിലുള്ള പ്രാഥമികാരോഗ്യ േകന്ദ്രത്തിലെ ലാബ് അടച്ചിട്ട് മൂന്ന് മാസം പിന്നിട്ടു. കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരുന്ന ലാബ് ടെക്നീഷ്യൻ 2017 ജനുവരി 31ന് രാജിവെച്ചതോടെ പ്രവർത്തനം പ്രതിസന്ധിയിലായി. പകരം നിയമനം നടത്താൻ ഭരണസമിതിയോ എച്ച്.എം.സി കമ്മിറ്റിയോ നടപടി സ്വീകരിച്ചില്ല. 20 വർഷം മുമ്പാണ് പി.എച്ച്.സി പ്രവർത്തനം തുടങ്ങിയത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ താൽപര്യപ്രകാരം 2015 ജൂലൈയിലാണ് ലാബ് പ്രവർത്തനം ആരംഭിച്ചത്. ദിവസം 50ഓളം രോഗികൾ എത്തുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ബുധനാഴ്ച ദിവസങ്ങളിൽ പ്രമേഹം പരിശോധിക്കാനെത്തുന്നവരുടെ കണക്ക് ഇതിനുപുറമെയാണ്. എൻഡോസൾഫാൻ മേഖല കൂടിയാണ് എൻമകജെ. നിയമനം സംബന്ധിച്ച സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ലാബ് ടെക്നീഷ്യനെ നിയമിക്കാൻ കഴിയാതെവന്നതെന്ന് മെഡിക്കൽ ഓഫിസർ ഋഷികേശും പഞ്ചായത്ത് പ്രസിഡൻറ് രൂപവാണി ആർ. ഭട്ടും ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.