കോട്ടച്ചേരിയിൽ പെേട്രാൾപമ്പിൽ തീപിടിത്തം

കാഞ്ഞങ്ങാട്: കോട്ടച്ചേരി ബസ്സ്റ്റാൻഡിന് സമീപത്തെ ഭാരത് പെേട്രാളിയം പെേട്രാൾ പമ്പിൽ തീപിടിത്തം. പെെട്ടന്ന് ശ്രദ്ധയിൽപെട്ടതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്. പെേട്രാൾ പമ്പിെൻറ ഓഫിസ് മുറിയിലാണ് തീപിടിത്തമുണ്ടായത്. ഓഫിസ് രേഖകൾ, കമ്പ്യൂട്ടർ, സി.സി കാമറ ഉൾപ്പെടെയുള്ള മുഴുവൻ സാധനങ്ങളും കത്തിനശിച്ചു. രാവിലെ ആറരയോടെ ഓഫിസിന് സമീപത്തുചെന്ന സെക്യൂരിറ്റി ജീവനക്കാരൻ മൈക്കിളിന് ഓഫിസിനകത്തുനിന്ന് ചൂടനുഭവപ്പെട്ടതിനെ തുടർന്ന് പമ്പിലെ ജീവനക്കാരൻ ചന്ദ്രനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നെത്തിയ ഫയർഫോഴ്സ് ജീവനക്കാർ സാഹസികമായാണ് തീയണച്ചത്. ഓഫിസിന് തൊട്ടടുത്തുതന്നെയുള്ള രണ്ടു ടാങ്കറുകളിലേക്ക് തീ പടർന്നിരുന്നുവെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് കരുതുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.