ബദിയടുക്ക: അനധികൃതമായി പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറികൾക്ക് ബേള വില്ലേജിൽ നിയന്ത്രണമില്ലെന്ന് ആക്ഷേപം. 2016 ഡിസംബറിന് മുമ്പ് െപർമിഷൻ നൽകിയ 30ഓളം ക്വാറികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമെ നൂറിലേറെ ക്വാറികൾ അനധികൃതമായി പ്രവർത്തിക്കുകയാണ്. വില്ലേജ് അധികൃതരുടെ അറിവോടെയാണ് ചില ക്വാറികൾ പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആക്ഷേപിക്കുന്നു. 50 സെൻറ് സ്ഥലത്ത് അനുവാദം വാങ്ങിയതിെൻറ മറവിൽ മൂന്ന് ഏക്കറോളം സ്ഥലത്ത് പ്രവർത്തിക്കുന്ന ക്വാറി ഉണ്ടത്രെ. കൊല്ലംഗാന, ചെർലടുക്ക, മാന്യ, മുണ്ടോട് എന്നിവിടങ്ങളിൽ അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾക്ക് പണി നിർത്തിവെക്കാൻ ഒരാഴ്ച മുമ്പ് വില്ലേജ് ഓഫിസർ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, പണി നിർത്തിയിട്ടില്ല. മുഴുവൻ അനധികൃത ക്വാറികൾക്കും നോട്ടീസ് നൽകിയിട്ടുമില്ല. പരിസ്ഥിതിക്ക് വൻ ആഘാതം സൃഷ്ടിച്ചാണ് ക്വാറികൾ പ്രവർത്തിക്കുന്നത്. ജിയോളജി വകുപ്പ് അധികൃതരും ഇത് കണ്ടില്ലെന്ന് നടിക്കുന്നു. അതേസമയം, ഒരുമാസത്തിനിടെ നാല് അനധികൃത ക്വാറികൾക്ക് നിർത്തലാക്കാൻ നോട്ടീസ് നൽകിയെന്നും ഇവ പ്രവർത്തനം നിർത്താത്തതിനെ തുടർന്ന് ജിയോളജി വകുപ്പിന് റിപ്പോർട്ട് നൽകിയതായും വില്ലേജ് ഓഫിസർ നോയൻ റോഡ്രിഗസ് പറഞ്ഞു. ബാക്കി ക്വാറികൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.