കാസര്‍കോട്: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനിടെ ലോറി ഡ്രൈവര്‍ തലക്കടിയേറ്റ് മരിച്ച കേസില്‍ പ്രതിയായ ക്ളീനറെ ആറ് വര്‍ഷം കഠിനതടവിനും 20,000 രൂപ പിഴക്കും ശിക്ഷിച്ചു. കണ്ണൂര്‍ ജില്ലയിലെ കുറ്റിക്കോല്‍ വിളക്കന്നൂര്‍ സ്വദേശിയായ ലോറിഡ്രൈവര്‍ സുകുമാരന്‍ (34) മരിച്ച കേസിലാണ് ക്ളീനര്‍ വിളക്കന്നൂരിലെ കെ.സി. ഷിജോ (28)യെ അഡീ. ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി സാനു എസ്. പണിക്കര്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ളെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവനുഭവിക്കണം. കുമ്പള പൊലീസ് ചാര്‍ജ് ചെയ്ത കേസാണിത്. 2011 ഡിസംബര്‍ 13ന് രാത്രിയില്‍ കുമ്പള ബജ്പെ കടവിലാണ് സംഭവം. ഇവിടെ മണലെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും. കടവില്‍ വച്ച് ഇവര്‍ മദ്യപിക്കുകയും വാക്തര്‍ക്കമുണ്ടാവുകയും ഇതിനിടയില്‍ ഷിജോ കൈക്കോട്ടിന്‍െറ തള്ളക്കൊണ്ട് സുകുമാരന്‍െറ തലക്കടിക്കുകയുമായിരുന്നു. തലപൊട്ടി രക്തം വാര്‍ന്ന സുകുമാരനെ നാട്ടുകാര്‍ മംഗളൂരു ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പിന്നീട് മരിച്ചു. മന:പൂര്‍വമല്ലാത്ത നരഹത്യയാണെന്നും പ്രതി കുറ്റക്കാരനാണെന്നും കോടതി ബുധനാഴ്ച കണ്ടത്തെിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഗംഗാധരന്‍ കുട്ടമത്ത് കോടതിയില്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.