ചെറുവത്തൂര്‍: തൊഴിലുറപ്പ് തൊഴിലാളികളെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പര്യടനത്തിന്‍െറ സ്വീകരണത്തിന് കൊണ്ടുപോയതായി പരാതി. പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ 15ാം വാര്‍ഡിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ തൊഴിലെടുക്കാനെന്നു പറഞ്ഞ് പിലിക്കോട് വയലിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിന് കൊണ്ടുപോയതായി യു.ഡി.എഫ് സ്ഥാനാര്‍ഥി കലക്ടര്‍ക്ക് പരാതി നല്‍കി. മസ്റ്റര്‍ റോളില്‍ പേരുള്ള ഭൂരിഭാഗം തൊഴിലാളികളെയും രജിസ്റ്ററില്‍ ഒപ്പ് വെപ്പിച്ചശേഷം രാഷ്ട്രീയ പ്രചാരണത്തിന് കൊണ്ടുപോയതായാണ് പരാതി. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ ബ്ളോക് ഡവലപ്മെന്‍റ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് ചട്ടലംഘനമാണോ നടന്നതെന്ന് നിയമവിദഗ്ധരുമായി ആലോചിച്ച് മേല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് യു.ഡി.എഫ് നേതൃത്വം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.