കാസര്‍കോട്: ജില്ലയില്‍ വരള്‍ച്ച നേരിടാന്‍ ഒരു കോടി രൂപയുടെ പദ്ധതി തയാറാക്കും. ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീറിന്‍െറ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. ദുരന്തനിവാരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാറിന്‍െറ ഒരു കോടി രൂപ ഉപയോഗിച്ചാണ് ജില്ലയില്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുക. കുടിവെള്ള പ്രശ്നം രൂക്ഷമായ സ്ഥലങ്ങളില്‍ കുടിവെള്ള സംഭരണികള്‍ സ്ഥാപിക്കും. അതത് പഞ്ചായത്തുകളാണ് ഇതിന്‍െറ അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടത്. ചിറകള്‍, തോടുകള്‍ തുടങ്ങിയവ വൃത്തിയാക്കും. തടയണകള്‍ നിര്‍മിക്കുകയും ചെയ്യും. അമ്പതിനായിരം രൂപ വരെ വരുന്ന ചെറുകിട പ്രവൃത്തികളാണ് വിവിധയിടങ്ങളില്‍ അനുവദിക്കുക. ചെക്ഡാമുകള്‍ നിര്‍മിക്കാന്‍ ചെറുകിട ജലസേചന വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുടിവെള്ള സംഭരണി ജില്ലാ നിര്‍മിതി കേന്ദ്രയും പൊതുമരാമത്തു വകുപ്പുമാണ് നിര്‍മിച്ച് നല്‍കുക. ഇതുസംബന്ധിച്ച പ്രൊപോസല്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് തഹസില്‍ദാര്‍മാര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. പദ്ധതി ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കും. യോഗത്തില്‍ പി. കരുണാകരന്‍ എം.പി, എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍ (ഉദുമ), എന്‍.എ. നെല്ലിക്കുന്ന്, എ.ഡി.എം എച്ച്. ദിനേശന്‍, ഡെപ്യൂട്ടി കലക്ടര്‍ ഡോ. എം.സി. റെജില്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി. രാജമോഹന്‍, ഫിനാന്‍സ് ഓഫിസര്‍ കെ. കുഞ്ഞമ്പുനായര്‍, എ.ഡി.സി (ജനറല്‍) കെ.എം. രാമകൃഷ്ണന്‍, കാസര്‍കോട് തഹസില്‍ദാര്‍ കെ. അംബുജാക്ഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.