കാസര്‍കോട്: ഭൂമിയും വീടുമില്ലാത്ത പട്ടികജാതി കുടുംബങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ട് കാസര്‍കോട് നഗരസഭ വിഭാവനം ചെയ്ത ഫ്ളാറ്റിന്‍െറ ഉദ്ഘാടനം എം.ജി കോളനിയില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ഇ. അബ്ദുറഹ്മാന്‍കുഞ്ഞ് മാസ്റ്റര്‍, ജി. നാരായണന്‍, കൗണ്‍സിലര്‍മാരായ കലാവതി, മുഹമ്മദ്കുഞ്ഞി തായലങ്ങാടി, ചന്ദ്രശേഖരന്‍, നഈമുന്നിസ, നജ്മുന്നിസ, സുമയ്യ മൊയ്തീന്‍, മുന്‍ കൗണ്‍സിലര്‍ ഭാസ്കരന്‍, മൊയ്തീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം സ്വാഗതവും എസ്.സി.ഡി.ഒ പി.ബി. ബഷീര്‍ നന്ദിയും പറഞ്ഞു. മഹാത്മാഗാന്ധി കോളനിയില്‍ 70 സെന്‍റ് സ്ഥലത്ത് ഒരു ബെഡ്റൂം, ഹാള്‍, അടുക്കള, ബാത്റൂം എന്നീ സൗകര്യങ്ങളോടുകൂടിയ 12 ഫ്ളാറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. ഫ്ളാറ്റിലേക്കുള്ള ജലസേചന സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫ്ളാറ്റിന്‍െറ നിര്‍മാണ പ്രവൃത്തികള്‍ക്ക് 95 ലക്ഷം രൂപ ചെലവഴിച്ചു. കാസര്‍കോട് നഗരസഭയുടെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ എസ്.സി പ്ളാന്‍ ഫണ്ടില്‍നിന്നാണ് ഫ്ളാറ്റ് നിര്‍മാണത്തിനുള്ള തുക വകയിരുത്തിയത്. സാമ്പത്തിക പ്രയാസം നേരിടുന്ന ഭൂ-ഭവനരഹിതരായ പട്ടികജാതി കുടുംബങ്ങള്‍ക്ക് സ്വന്തമായി സ്ഥലവും വീടും ലഭ്യമാകുന്നതുവരെ താല്‍ക്കാലിക വാസസ്ഥാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. പട്ടികവിഭാഗത്തിന് മെച്ചപ്പെട്ട ജീവിത സൗകര്യം നല്‍കുന്നതിനും ഒരേ സ്ഥലത്തേക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിനും ഇതുവഴി സാധിക്കും. ഈ ഫ്ളാറ്റിനോട് ചേര്‍ന്ന് ഒരു അങ്കണവാടി കൂടി സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.