ktpnr4 ഈസ്റ്റ് വള്ള്യായി പ്രിയദർശിനി വായനശാലക്കുനേരെ ബോംബേറ്

പാനൂർ: മൊകേരി പഞ്ചായത്തിലെ ഈസ്റ്റ് വള്ള്യായി പ്രിയദർശിനി വായനശാലക്ക് നേരെ ബോംബേറ്. ചൊവ്വാഴ്ച പുലർച്ചയാണ് സംഭ വം. ബോംബേറിൽ ജനൽചില്ലുകൾ തകർന്നു. വായനശാലക്കുനേരെ ബോംബെറിഞ്ഞത് സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഇത്തരം പ്രവൃത്തി സംസ്കാരശൂന്യവും കാടത്തവുമാണെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി പറഞ്ഞു. നാടിൻെറ വിജ്ഞാനകേന്ദ്രങ്ങളെപ്പോലും നശിപ്പിച്ച് ഭീകരത സൃഷ്ടിക്കുന്ന സംസ്കാരശൂന്യരായ ബാർബേറിയന്മാരെപ്പോലെ സി.പി.എം മാറുകയാണെന്നും പൊതുസമൂഹമൊന്നാകെ സി.പി.എമ്മിൻെറ ഈ ഹീനപ്രവൃത്തിക്കെതിരെ പ്രതിഷേധിക്കണമെന്നും തകർക്കപ്പെട്ട വായനശാല സന്ദർശിച്ചതിന് ശേഷം പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു. നേതാക്കളായ ഹരിദാസ് മൊകേരി, വി.പി. രാജേഷ്, പി.സി. അശോകൻ, പി.എൻ. അശോകൻ, അനിൽ വള്ള്യായി, എം. ജിഷ തുടങ്ങിയ നേതാക്കളും പാച്ചേനിയോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.