തലശ്ശേരി: വീട്ടിൽ കയറി ബി.ജെ.പി അനുഭാവിയായ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിൻറടിച്ചതായി പരാതി. എരഞ്ഞോളി പാലം ഷമിത നിവാസിൽ രജിതയുടെ (43) വലതുകൈക്കാണ് പെയിൻറടിച്ചത്. കണ്ണിലും ദേഹത്തും പെയിൻറായ രജിതയെ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തലശ്ശേരി ടൗൺ പൊലീസ് കേസെടുത്തു. സംഭവത്തിനു പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. ടൗൺ എസ്.ഐയുടെ നേതൃത്വത്തിൽ രജിതയുടെ മൊഴിയെടുത്തു. ഇവരുടെ മകൻ ശരത്ത് ബി.ജെ.പി പ്രവർത്തകനാണ്. ശനിയാഴ്ച ഹിന്ദു ഐക്യവേദി ആഹ്വാനംചെയ്ത ഹർത്താലിൽ എരഞ്ഞോളി പാലത്തെ സി.പി.എം കൊടിമരം തകർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.