ചെറുപുഴ: മിന്നലിൽ പെരിങ്ങോമിലും പരിസരത്തും വ്യാപകനാശം. വെള്ളിയാഴ്ചയുണ്ടായ മഴയിലും മിന്നലിലും മടക്കാംപൊയിലിലെ മഴുവഞ്ചേരി രവീന്ദ്രന്‍, കേളോത്ത് നാരായണന്‍, പാണ്ട്യാലയ്ക്കല്‍ പുഷ്പ എന്നിവരുടെ വീടുകള്‍ക്കാണ് നാശമുണ്ടായത്. മഴുവഞ്ചേരി സുധയുടെ വീടിെൻറ ചിമ്മിനി മിന്നലേറ്റു തകർന്നു. ചിമ്മിനി കെട്ടിയിരുന്ന വെട്ടുകല്ലുകള്‍ ചിതറി തെറിച്ചനിലയിലാണ്. തൊട്ടടുത്ത തെങ്ങിനും മിന്നലേറ്റു. കേളോത്ത് നാരായണെൻറ വീടിെൻറ മേൽക്കൂരക്ക് കേടുപാട് സംഭവിച്ചു. പാണ്ട്യാലയ്ക്കല്‍ പുഷ്പയുടെ വീടിെൻറ വയറിങ് പൂര്‍ണമായും കത്തിനശിച്ചു. കുഴല്കിണറിെൻറ മോട്ടോർ, വീട്ടുപകരണങ്ങള്‍ എന്നിവയും നശിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പഞ്ചായത്ത്, റവന്യൂ അധികൃതർ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.