സമാധാനാന്തരീക്ഷം തകർക്കാൻ സി.പി.എം ശ്രമം -ബി.ജെ.പി കണ്ണൂർ: മുഴപ്പിലങ്ങാട് മണ്ഡൽ കാര്യവാഹക് പി. നിധിഷിനെ വെട്ടിക്കൊല്ലാനുള്ള സി.പി.എം ശ്രമം ജില്ലയിലെ സമാധാനാന്തരീക്ഷം തകർക്കാൻവേണ്ടിയാണെന്ന് ബി.െജ.പി ജില്ല കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞദിവസം മുഴപ്പിലങ്ങാട് മേഖലയിൽ നടന്ന സമാധാനയോഗത്തിൽ പങ്കെടുത്ത നിധിഷിനെ കൊലപ്പെടുത്താനുള്ള ശ്രമം പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് പി. സത്യപ്രകാശൻ മാസ്റ്റർ പ്രസ്താവനയിൽ പറഞ്ഞു. ഒരുഭാഗത്ത് സി.പി.എം സമാധാനശ്രമങ്ങളെ പ്രഹസനമാക്കുകയും മറുഭാഗത്ത് അക്രമകാരികൾക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും നൽകി അവരെ സഹായിക്കുകയും ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ല. സമാധാനയോഗത്തിൽ താൽപര്യപൂർവം പങ്കെടുക്കുകയും ക്രിയാത്മകനിർദേശങ്ങൾ നൽകുകയുംചെയ്ത നിധിഷിനെപ്പോലുള്ള വ്യക്തികളെ വെട്ടിക്കൊല്ലാനുള്ള സി.പി.എം ശ്രമം സമാധാനാന്തരീഷം തകർക്കാൻവേണ്ടി മാത്രമാണ്. ജില്ലയിൽ പലഭാഗത്തും സി.പി.എം ആക്രമണത്തിന് കോപ്പുകൂട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.