കേളകം: പേരാവൂർ സബ് രജിസ്ട്രാർ ഓഫിസിൽ കുടിക്കടം സർട്ടിഫിക്കറ്റിന് അപേക്ഷിച്ച് മാസം പിന്നിട്ടിട്ടും ലഭിക്കാത്തവരുടെ പട്ടിക നീളുന്നു. ബാങ്കുകളിൽനിന്ന് വായ്പ തരപ്പെടുത്താനായാണ് അധികപേരും അപേക്ഷിച്ച് കാത്തിരിക്കുന്നത്. 15- വർഷത്തിെൻറയും അതിന് മേലെയും കുടിക്കടം സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അപേക്ഷിച്ചവരെയാണ് പേരാവൂർ സബ് രജിസ്ട്രാർ ഓഫിസ് വട്ടംകറക്കുന്നത്. കൂടാതെ ഇൻറർനെറ്റ് തകരാറിെൻറ പേരിൽ തുടർച്ചയായി രജിസ്ട്രേഷൻ മുടങ്ങിയതും പരാതിക്കിടയാക്കി. മുമ്പ് 40 ആധാരങ്ങൾവരെ രജിസ്ട്രേഷൻ നടന്നിരുന്നത് ഇപ്പോൾ ഗണ്യമായി കുറഞ്ഞതിന് കാരണം ഓരോ കാരണങ്ങൾ പറഞ്ഞ് മടക്കുന്നതുകൊണ്ടാണെന്ന് പരാതിയുണ്ട്. ഓഫിസിെൻറ പ്രവർത്തനം താളംതെറ്റിയതായും അടിയന്തരനടപടി വേണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകൾ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.