നാരംപാടി: എൻഡോസൾഫാൻ ദുരിതബാധിതരെ ആശുപത്രിയിലെത്തിക്കാനായി കുമ്പഡാെജ പഞ്ചായത്തിന് സർക്കാർ അനുവദിച്ച ആംബുലൻസ് തുരുെമ്പടുത്ത് നശിക്കുന്നു. രണ്ടുവർഷം മുമ്പാണ് എൻഡോസൾഫാൻ പാക്കേജിൽ ഉൾപ്പെടുത്തി ആംബുലൻസ് നൽകിയത്. ൈഡ്രവറുടെ ശമ്പളവും വാഹനത്തിെൻറ അറ്റകുറ്റപ്പണിയും ബാധ്യതയാവുന്നതിനാൽ ആംബുലൻസ് ആവശ്യമില്ലെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ നിലപാട്. കിടപ്പുരോഗികൾ ഉൾപ്പെടെ നൂറുകണക്കിന് എൻഡോസൾഫാൻ ദുരിതബാധിതർ പഞ്ചായത്തിലുള്ളപ്പോഴാണ് ഇൗ അനാസ്ഥ. നികുതിവരുമാനവും പാലിയേറ്റിവ് കെയർ ഫണ്ടും ആംബുലൻസിെൻറ പ്രവർത്തനത്തിനായി ഉപയോഗിക്കാനും അനുമതിയുണ്ട്. ആംബുലൻസ് ഉപയോഗപ്രദമാക്കാൻ പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കാത്തതിനെതിരെ പ്രക്ഷോഭത്തിനിറങ്ങാൻ ഡി.വൈ.എഫ്.ഐ കുമ്പഡാെജ മേഖല കമ്മിറ്റി തീരുമാനിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് പഞ്ചായത്ത് ഭരണസമിതിക്കെതിരെ കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ജൂൺ 14ന് പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിക്കും. പടം: AMBULANCE_kumbadaje
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.